Sunday, September 12, 2010

കുതിരകള്‍ /പാബ്ലോ നെരൂദ (വിവര്ത്ത നം അയ്യപ്പപ്പണിക്കര്‍ )

ജനലില്ക്കൂടി
ഞാന്‍ കുതിരകളെ കണ്ടു.

ഹേമന്തകാലത്ത്
ബര്ലിതനിലായിരുന്നു ഞാന്‍.
പ്രകാശരഹിതമായ ആകാശം,
ആകാശരഹിതമായ ആകാശം.
നനഞ്ഞ റൊട്ടിപോലെ
വിളറിയ അന്തരീക്ഷം
ഒഴിഞ്ഞു കിടന്ന കളിസ്ഥലം
എന്റെ ജനലില്ക്കൂകടി ഞാന്‍ കണ്ടു.
ഹേമന്തത്തിന്റെ പല്ലുകള്‍
കടിച്ചുതുപ്പിയ ഒരു വൃത്തം മാത്രം.
പത്തു കുതിരകള്‍
പെട്ടെന്ന് ആ മഞ്ഞണിപ്പരപ്പിലേക്കു
നടന്നു കയറി;
ഒരു മനുഷ്യന്‍ അവരെ നയിച്ചുകൊണ്ടു വന്നു
അങ്ങനെ മുന്നോട്ടു വരവേ,
ഒരു ജ്വാല പോലെ
അസ്തിത്വത്തിലേക്ക് അവര്‍ തിരപൊങ്ങിയതേ ഉളളൂ.
അതേവരെ ശൂന്യമായിരുന്ന
എന്റെ കണ്ണുകളുടെ പ്രപഞ്ചം അതാ, നിറഞ്ഞു കഴിഞ്ഞു.
അത്യുജ്ജ്വലം, അപങ്കിലം!
വിരിഞ്ഞ വെടിപ്പുളള കുളമ്പുകള്ക്കുാ മീതെ
പത്തു ദൈവങ്ങളെപ്പോലെ
അവര്‍ നടന്നുകയറി;
അവരുടെ കുഞ്ചിരോമങ്ങള്‍
ശുദ്ധസൗന്ദര്യസ്വപ്നത്തിന്റെ
സ്മാരകങ്ങളായി.
അവരുടെ പൂണികള്‍
ഗോളകങ്ങളായിരുന്നു,
മധുരനാരങ്ങകളായിരുന്നു.
കുന്തിരിക്കവും തേനും ചേര്ന്നക നിറം.
അതു ജ്വലിക്കുകയായിരുന്നു.
അഹന്തയുടെ കല്ലില്‍
കൊത്തിയുയര്ത്തിലയ ഗോപുരങ്ങള്‍
അവരുടെ കണ്ഠനാളങ്ങള്‍
രൗദ്രദീപ്തമായ ആ കണ്ണുകളില്‍ നിന്ന്
കേവലചൈതന്യം
ഒരു തടവുകാരനെപ്പോലെ
വെളിയിലേക്ക് നോക്കി
അങ്ങനെ അവിടെ,
അവിശുദ്ധവും അസംതൃപ്തവുമായ ഹേമന്തത്തില്‍
മദ്ധ്യാഹ്നത്തിലെ നിശ്ശബ്ദതയില്‍
ആ കുതിരകളുടെ പ്രബലമായ സാന്നിദ്ധ്യം
രക്തമായി, താളമായി,
അസ്തിത്വത്തിന്റെ ആഹ്വാനമൂതുന്ന
'വിശുദ്ധ പാത്ര'മായി
ഞാന്‍ കണ്ടു, ഞാന്‍ കണ്ടു ,
കണ്ടുകൊണ്ടുതന്നെ ഞാന്‍
ബോധം വീണ്ടെടുത്തു
ഒന്നുമറിയാത്ത നീരുറവയും
സുന്ദരവസ്തുക്കളില്‍ ജ്വലിക്കുന്ന അഗ്നിയും
സ്വര്ണ്ണ ത്തിന്റെ നൃത്തവും
ആകാശവും
അവിടെത്തന്നെയുണ്ടായിരുന്നു.

ബെര്ലി്നിലെ നിഷ് പ്രഭമായ ആ ഹേമന്തം
ഞാന്‍ തൂത്തു തുടച്ചു കളഞ്ഞു പക്ഷേ,
പ്രഭതൂകിനിന്ന ആ കുതിരകളെ
എനിക്കു മറക്കാന്‍ സാധ്യമല്ല.

No comments: